The paths of glory lead but to the grave...'

ഉത്തമ വഴികാട്ടി

 ഉത്തമ വഴികാട്ടി

ഫൗസിയ നാസർ 

ഹഫ്‌സത്താനെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ എന്റെ കല്യാണം കഴിഞ്ഞ് പാടൂര് വന്നത് മുതൽ ഞാൻ അറിയും,35 വർഷമായി. എന്റെ ഭർത്താവിന്റെ കൂട്ടുകാരനാണ് അബ്ദുറഹിമാനിക്ക.അങ്ങനെയാണ് അവരുടെ വീട്ടിൽ പോകുന്നതും ആദ്യമായി അവരെ കാണുന്നത്. കാണുമ്പോൾ അവർക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു, അതിൽ ഒരാൾ സുഖമില്ലാത്ത ഒരു കുഞ്ഞായിരുന്നു. പക്ഷേ ആ കുട്ടി മൂത്തമകൻ ആണോ ചെറിയ മകനാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങൾ കൂട്ടുകാർ എന്ന നിലക്ക് ഇടക്കെല്ലാം അവിടെ പോകും, അന്നൊന്നും പ്രസ്ഥാനവുമായി ബന്ധമുണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ കല്യാണത്തിന് കണ്ടു, ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ പുതിയാപ്പിളയുടെ കുഞ്ഞിപ്പയും കുഞ്ഞിമ്മയും ആണ് അവർ എന്ന്. അപ്പോ എനിക്ക് വളരെയധികം സന്തോഷമായി അവർ ഞങ്ങളുടെ കുടുംബം കൂടിയായല്ലോ.  പ്രവർത്തനങ്ങളെ കുറിച്ചൊന്നും എനിക്ക് അങ്ങനെ അറിയില്ലായിരുന്നു ഒരിക്കൽ ഞങ്ങൾ നാട്ടിലുള്ളപ്പോൾ കുറ്റിപ്പുറത്താണെന്ന് തോന്നുന്നു ഒരു സമ്മേളനം ഉണ്ടായിരുന്നു അതിനു ഹഫ്സത്ത് എന്നോട് ചെല്ലാൻ പറഞ്ഞു ഞാൻ പോയി രണ്ടു ബസ് ആൾക്കാർ പാടൂരിൽ നിന്നും പിന്നെ എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ കല്യാണത്തിന് കണ്ടു ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ കുഞ്ഞിപ്പയും കുഞ്ഞിമ്മയും ആണ് അവർ എന്ന്. അപ്പോ എനിക്ക് വളരെയധികം സന്തോഷമായി അവർ ഞങ്ങളുടെ കുടുംബം കൂടിയായല്ലോ.

ഹഫ്‌സത്താടെ പ്രവർത്തനങ്ങളെ കുറിച്ചൊന്നും അന്നെനിക്ക് അങ്ങനെ അറിയില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ നാട്ടിലുള്ളപ്പോൾ കുറ്റിപ്പുറത്താണെന്ന് തോന്നുന്നു ഒരു സമ്മേളനം ഉണ്ടായിരുന്നു, അതിനു ഹഫ്സത്ത എന്നോട് ചെല്ലാൻ പറഞ്ഞു, ഞാൻ പോയി. രണ്ടു ബസ് ആൾക്കാർ പാടൂരിൽ നിന്നും പോയി അപ്പോൾ അതിലേക്ക് കുറച്ച് ലീഡർമാരെ തിരഞ്ഞെടുത്തു. ഞങ്ങളുടെ ഏരിയയിലെ ആൾക്കാർക്ക് എന്നെയാണ് ലീഡറാക്കിയത്. എനിക്ക് ഹഫ്‌സത്തയോട്  വലിയ ഇഷ്ടം തോന്നി, എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്നെ ലീഡർ ആക്കിയത്  എന്ന്.  അങ്ങനെയാണ് പ്രസ്ഥാനവുമായി ബന്ധമുള്ള കാര്യം ഞാൻ അറിയുന്നത്.എന്റെ ജേഷ്ഠന്റെ മക്കൾക്കൊക്കെ ഹഫ്‌സത്തയും പ്രസ്ഥാനവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഞാനുമായി ബന്ധമുള്ളവരൊക്കെ ഹഫ്സത്തയുമായി നല്ല അടുപ്പമുള്ളവരായിരുന്നു.  എല്ലാവർക്കും തന്നെ ഹഫ്സത്താനെ എല്ലാത്തരത്തിലും വളരെയധികം ഇഷ്ടമായിരുന്നു. ജനസേവനം ഒക്കെ ചെയ്യുന്നത് അറിഞ്ഞപ്പോൾ എനിക്കും കൊതിയായി. ഹഫ്‌സത്തയെ പോലെ  എനിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന്. 

പിന്നെ ഞാൻ നാട്ടിൽ സ്ഥിരമായപ്പോഴാണ് പ്രസ്ഥാനവും ഹൽഖയും ഒക്കെയായി കൂടുതൽ അടുത്തത്.  ഖുർആൻ ക്ലാസ് എടുക്കുമ്പോഴും മറ്റും ഞാൻ ചിന്തിച്ചിട്ടുണ്ട് എനിക്കും ഇങ്ങനെയൊക്കെ എടുക്കാൻ കഴിയുമോ, അതിനുള്ള ധൈര്യം ഉണ്ടാകുമോ എന്ന്.  അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരോ അസുഖങ്ങൾ മൂലം ക്ലാസിന് വരാതെയായി.  പാവം പലതരത്തിലും വേദനകൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും ഹഫ്സത്ത നമ്മുടെയൊക്കെ ഇടയിലുള്ളത് പോലെ തോന്നും... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ...

ഹഫ്‌സത്ത  നമ്മളെയൊക്കെ വിട്ടു പോയതിനു ശേഷം ഞാൻ ഒരു ദിവസം പള്ളിയിൽ പോയപ്പോൾ ഹഫ്സത്ത ഇരിക്കുന്ന അതേപോലെ ഒരാൾ കസേരയിൽ ഇരിക്കുന്നു. പുറക് ഭാഗമാണ് ഞാൻ കാണുന്നത്, ഞാൻ ഒരു നിമിഷം തരിച്ചു പോയി. അപ്പോഴേക്കും ശരീഫത്ത ഖുർആൻ ഓതിക്കഴിഞ്ഞ്‌ അത് എടുത്തു വെക്കാൻ വേണ്ടി വന്നു. ഞാൻ ചോദിച്ചു ശരീഫത്ത... ആ ഇരിക്കുന്നത് ആരാ എന്ന് ചോദിക്കുമ്പോഴേക്കും ശരീഫത്ത എന്റെ കൈപിടിച്ച് അത് ഹഫ്സത്താടെ ഇത്തയാണ് എന്ന് പറഞ്ഞു. ആ ഇത്ത ഹഫ്‌സത്താടെ അതേപോലെയാണ്. നടത്തവും ഇരുത്തവും സംസാരവും ഒക്കെ അതുപോലെയാണ്.

ജാതിമതഭേദമന്യേ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയാണ്‌ ഹഫ്‌സത്ത. എല്ലാവർക്കും നന്മയുണ്ടാകണേ എന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. ഇങ്ങനെയൊരാൾ ഇനി നമുക്കിടയില്‍ ഉണ്ടാകുമോ എന്നറിയില്ല. പ്രാര്‍‌ഥനാ പൂര്‍‌വ്വം. 

ഫൗസിയ നാസർ  
പാടൂർ
===========