The paths of glory lead but to the grave...'

ഹഫ്‌സ ടീച്ചറെ ഓർക്കുമ്പോൾ

  ഹഫ്‌സ ടീച്ചറെ ഓർക്കുമ്പോൾ -

 പി സുമയ്യ ഗുരുവായൂർ. 

ഏരിയ വിഭജനത്തിനു ശേഷമാണ് ഹഫ്‌സ ടീച്ചറുമായി കൂടുതൽ അടുക്കുന്നത്. അതിനുമുമ്പ് ഗുരുവായൂർ കാരക്കാട് സൈനുദ്ദീൻ മൌലവിയുടെ വനിതകൾക്കായുള്ള ഖുർആൻ ക്ലാസ് ആരംഭിച്ചപ്പോൾ പാടൂർ നിന്നു ടീച്ചർ എത്തിയിരുന്നതായി ഓർക്കുന്നു. മരണശയ്യയിലാവുന്നതുവരെ ഉസ്താദിൻ്റെ online ക്ലാസുകളിൽ ടീച്ചർ പങ്കെടുത്തിരുന്നതായി ഉസ്താദ് ഒരിക്കൽ പറയുകയുണ്ടായി. ഖുബാ മദ്രസയിൽ വെച്ചു കണ്ടുമുട്ടിയ സന്ദഭങ്ങളിലെല്ലാം സലാം പറഞ്ഞു കെട്ടിപ്പിക്കുകയും, തന്നെയുമല്ല പരസ്പരം Voice Messageകളിലൂടെയും Phone Call കളിലൂടെയും ആ സ്നേഹബന്ധം തുടർന്നു വന്നു. ഇസ്ലാമിക സഹോദര്യം ഊട്ടിയുറപ്പിക്കുന്ന ആത്മാർത്ഥ സ്നേഹത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങളായിരുന്നു, ഓരോ കോളുകളും    സുഖമില്ലായമകൾ  വരുന്ന സന്ദഭങ്ങളിൽ പരസ്പരം പ്രാർത്ഥിച്ചുകൊണ്ടുള്ള മെസേജുകളും ഞങ്ങൾ പതിവാക്കിയിരുന്നു.         

ഹഫ്‌സ ടീച്ചർ ഏരിയ പ്രസിഡണ്ടായപ്പോൾ അവരുമായി കൂടുതൽ അടുക്കാനും , ഇടക്കിടെ കണ്ടുമുട്ടാനുമുള്ള അവസരങ്ങളുണ്ടായി. ആ കാലത്ത് " തർബിയത്ത" ക്ലാസുകൾ ഏരിയ തലത്തിലാണ് നടന്നിരുന്നത്. അവരുടെ കണിശതയോടെയുള്ള തർബിയത്ത് ക്ലാസുകൾ പ്രവർത്തകർക്കു ഊർജം ലഭിക്കുന്നതായിരുന്നു. പഠനപരായണങ്ങൾ നിർബന്ധമായും ക്ലാസിൽ ചോദിക്കുന്നതിനാൽ എല്ലാവരും പഠിച്ചുവരുന്ന ഒരവസ്ഥയുണ്ടായി. 'സൂറ... ബാക്കി ങ് .. പഠിപ്പിക്കുന്ന അവരുടെ മുഖഭാവം ഇപ്പോഴും ഓർമയിലുണ്ട്.  ഒരിക്കൽ സംയുക്ത ഏരിയ സമിതിയിൽ ഖുർആൻ ക്ലാസെടുക്കാൻ ആളില്ലാതെ, വനിതാ വിഭാഗത്തിൽ നിന്ന് അപ്രതീക്ഷിതമായി ടീച്ചർക്കു ക്ലാസെടുക്കേണ്ടിവന്നു. അന്ന് പുഞ്ചിരിയോടെത്തന്നെ പുരുഷമാരെ ഒന്നു അർത്ഥഗർഭമായി പരാമർശിച്ച ആമുഖഭാവം ഓർമവരുന്നു.

ആത്മാർത്ഥതയോടെ സ്നേഹം പങ്കിടാനും മനുഷ്യരെ കണ്ടറിഞ്ഞ് സഹായിക്കാനുമുള്ള അവരുടെ കഴിവു് അവർ ജീവിതത്തിൽ പ്രയോഗവൽക്കരിച്ചു എന്നുള്ളതാണ് അവരുടെ മഹത്വം. അതിൻ്റെ പ്രതിഫലനമാണ്,  മരണശേഷം അവരുടെ വീട്ടിലെത്തിയ വിവിധ തരത്തിലുള്ള ആളുകളുടെ സാന്നിദ്ധ്യം. പാടൂർ മഹല്ലുപള്ളിയിൽ  മയ്യിത്ത് നമസ്കാരത്തിനു പള്ളി നിറയെ ആളുകൾ എത്തിയിരുന്നു എന്ന് അതിൽപങ്കെടുത്തവർസാക്ഷ്യപ്പെടുത്തുന്നു. അതും ഒരു വനിതയുടെ !

ഈയിടെ അസുഖമായി കിടക്കുമ്പോൾ ടീച്ചർക്ക് പ്രവർത്തകരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി അറിയുന്നു. കുറച്ചു മുമ്പ് വീട്ടിൽ സുഖമില്ലാതെ കിടന്ന അവസരത്തിൽ ഞാൻ പാടൂർ പോയി ടീച്ചറെ കണ്ടിരുന്നുവെങ്കിലും ' , അവസാന നാളുകളിൽ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ ടീച്ചർ കിടന്നിരുന്നു എന്നറിയുന്നത് അവരുടെ വിയോഗശേഷമാണ്. ഇത്ര അടുത്തുള്ള ഹോസ്പിറ്റലിൽ അവർ കിടന്നിരുന്നിട്ടും വിവരം അറിയാത്തതിനാൽ അവരെ കാണാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം മനസ്സിലൊരു നീറ്റലായി തികട്ടി വരുന്നു. അവരുടെ ഓർമകൾക്കുമുമ്പിൽ കണ്ണുകൾ നിറയുന്നു. കാരണം അവരുടെ ഓരോ സംസാരവും പെരുമാറ്റവും ആത്മാർത്ഥ സ്നേഹമസൃണമായിരുന്നു . അല്ലാഹു അവർക്കു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നല്കി അനുഗ്രഹിക്കട്ടെ. നമുക്കും അവരുടെ പ്രവർത്തന രീതിയിൽ ജീവിച്ചു അല്ലാഹുവിൻ്റെ സ്വർഗത്തിൽ ഒത്തു ചേരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ

 പി സുമയ്യ ഗുരുവായൂർ.