നിഷ്‌കളങ്കയായ മഹതി
നൂര്‍ജഹാന്‍ റഷീദ്
പാടൂര്‍ കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍ക്കാടെ സഹധര്‍മിണി ഹഫ്‌സത്തയെ കുറിച്ച് ഒരുപാട് പറയാനുണ്ട്.രണ്ടര പതിറ്റാണ്ട് മുമ്പ് ആദ്യമായി ഖുര്‍ആന്‍ ക്ലാസ്സ് എടുക്കാന്‍ പാടൂരിലെത്തിയത് ഇപ്പോഴും ഓര്‍മയിലുണ്ട്.അന്നത്തെ ക്ലാസ്സ് നന്നായി ഇഷ്‌ടമായി.പരസ്‌പരം പരിചയപ്പെട്ടു, കൂടുതൽ അടുത്തു. സ്നേഹോഷ്‌മളമായ ബന്ധം ഭംഗിയായി നിലനിര്‍ത്തിപ്പോന്നു.
അബ്‌ദുറഹ്‌മാന്‍ക്കയും എന്റെ ഭര്‍ത്താവും നല്ല സുഹൃത്തുക്കളാണ്.
ഇടക്കിടെ ഖുര്‍ആന്‍ ക്ലാസ്സിന് വിളിക്കും.സഫ്‌നാടെ വീട്ടില്‍ ക്ലാസിന് വരുമ്പോള്‍ പോകും.എന്തെങ്കിലും കാരണത്താല്‍ ക്ഷണം സ്വീകരിക്കാനാകാത്ത അവസ്ഥയില്‍ സ്‌നേഹത്തോടെ ശകാരിക്കും.ഖുര്‍ആന്‍ ഗ്രൂപ്പില്‍ പാരായണം ചെയ്യാതിരുന്നാലും വഴക്ക് പറയും.അനുസരണയോടെ അവരുടെ ഫോണില്‍ പാരായണം ചെയ്‌ത് പോസ്റ്റ് ചെയ്യും.സമയമെടുത്ത് കേട്ടതിനു ശേഷം പ്രതികരിക്കും.തെറ്റുകള്‍ സ്‌നേഹബുദ്ധ്യാ തിരുത്തി തരും.ഹഫ്‌സത്തയുടെ നിഷ്‌കളങ്കമായ സ്‌നേഹ ശാസനകള്‍ നല്ല ഇഷ്‌ടത്തോടെ ആസ്വദിച്ചിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഭര്‍ത്താവിന് സുഖമില്ലാതായപ്പോള്‍ ഒരു മാലാഖയെപ്പോലെ പറന്നു വന്നു എന്നെ സഹായിച്ചു.എല്ലാ അര്‍ഥത്തിലുള്ള സഹായ സഹകരണങ്ങളും ഈ മഹതിയില്‍ നിന്നും അനുഭവിക്കാനായി.അവസരത്തിനൊത്ത് ഉയരാനും ഉണരാനും അപരന്റെ ആവശ്യങ്ങള്‍ കണ്ടറിയാനും തൊട്ടറിയാനും കഴിഞ്ഞിരുന്ന സ്‌നേഹ നിധിയായിരുന്നു ഹഫ്‌സത്ത.അവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീരോടെ ...
പ്രാര്‍ഥനയോടെ
നൂര്‍ജഹാന്‍ റഷീദ്





