The paths of glory lead but to the grave...'

മാതൃകാപ്രവര്‍‌ത്തക

 മാതൃകാപ്രവര്‍‌ത്തക 

ഹുദാ ബിൻത് ഇബ്രാഹിം 

ഒരു പ്രസ്ഥാന പ്രവർത്തകന്റെ മകളായി ജനിച്ച സഹാേദരി ഹഫ്‌സ സ്വാഭാവികമായും പ്രസ്ഥാനത്തിന്റെ തണലിൽ തന്നെയായിരിക്കും 

ജീവിതം ആരംഭിക്കുക. സഹോദരിയെ സംബന്ധിച്ചിടത്താേളം വിവാഹശേഷം പ്രതികൂലമായ സാഹചര്യങ്ങളെ സ്നേഹം കാെണ്ടും 

സമർത്ഥത  കാെണ്ടും കുടുംബത്തെയും ചുറ്റുപാടിനെയും സ്വന്തം കുടുംബത്തിൽ നിന്ന് ലഭിച്ച വെളിച്ചം പകർന്നു നൽകാൻ കൂടുതൽ 

പാടുപെടേണ്ടി വന്നു. അതിൽ അവർ വളരെ സന്താേഷവതിയായിരുന്നു.പിന്നീട് വിജയം കാണുകയും ചെയ്തു. ദീനിന്റെ പേരിൽ നാടിനും നാട്ടുകാർക്കും ഏറ്റവും പ്രിയപ്പെട്ടവളായി ജീവിക്കാൻ കഴിഞ്ഞത് സ്വന്തം കുടുംബത്തിൽ നിന്നും ഏറെ പ്രിയപ്പെട്ട പ്രസ്ഥാന നായകന്മാരിൽ നിന്നുകിട്ടിയ പ്രചാേദനമാണെന്നത് എടുത്തു പറയേണ്ടതാണ്. 

അടുത്തിടപഴകാൻ കൂടുതൽ സാഹചര്യങ്ങൾ കിട്ടിയില്ലെങ്കിലും ജില്ലയിലെ പ്രസ്ഥാന വഴിയിൽ നടന്ന പഴയകാല പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവരുടെ പ്രസ്ഥാന മാർഗത്തിൽ നിർവഹിച്ച ത്യാഗങ്ങൾ, അനുഭവങ്ങൾ എന്നിവ ദീർഘമായ ഒരു അനുഭവക്കുറിപ്പായി (സ്വന്തമായി എഴുതിയത് ) കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ഒരു അത്ഭുതമായിരുന്നു. ഇവരെ പഴയകാല പ്രവർത്തകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനായാേ? അത്രയാെക്കെ പ്രായം ആയിട്ടുണ്ടോ എന്നൊക്കയായിരുന്നു എന്റെ മനസ്സിൽ വന്നത്. 

ഈ വിവരം ശേഖരിച്ച് തന്ന ഏരിയ കൺവീനർ അവർ തന്ന എല്ലാം തന്നെ പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്ഥാന മാർഗത്തിൽ പ്രചാേദനമായ വ്യക്തികളുടെ ഫോട്ടോ തന്നത് വെക്കണമെന്നും ഓർമ്മപ്പെടുത്തി. 

അതുകാെണ്ട് ഇതിൽനിന്ന് അധികം ഒന്നും കട്ട് ചെയ്യാതെ പ്രസിദ്ധീകരിക്കണം എന്ന് താെന്നി.  മരണവാർത്ത കേട്ടപ്പോൾ ആദ്യം 

എന്റെ മനസ്സിലേക്ക് വന്നത് അവരുടെ അനുഭവക്കുറിപ്പ് ആയിരുന്നു.50 ഓളം പേരുടെ വിവരങ്ങൾ കിട്ടിയപ്പോൾ കൂടുതൽ വിവരങ്ങൾ 

ഉൾപ്പെടുത്തി വലിയ ഒരു കുറിപ്പ് നൽകിയത് എന്തിനായിരുന്നു?

ഇനിയുള്ളവർക്ക് അത് വായിക്കുമ്പോൾ മൺമറഞ്ഞവരുടെ ഇടയിൽ എന്നെയും എല്ലാവരും ഓർക്കപ്പെടുന്നവളാകുമാേ എന്ന് കരുതിയിട്ടുണ്ടാകുമാേ.

എന്നും നമ്മൾ മരണത്തെ ഓർക്കാറുണ്ട്. പക്ഷേ അത് സംഭവിച്ചു കഴിയുമ്പോൾ മറ്റുള്ളവർക്ക് താെന്നുക ഇത് പെട്ടെന്ന് ആയിപ്പോയാേ എന്ന്. അത് സ്വാഭാവികം മാത്രം. മുന്നേ നടന്നവർ എന്ന ജില്ല ഡയറക്ടറിയിൽ ഉൾപ്പെട്ട എല്ലാവർക്കും മരണപ്പെട്ട സഹാേദരിമാരുടെ വീടുകളിലും നേരിട്ട് എത്തിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പല സാഹചര്യങ്ങൾ കാേണ്ടും അത് നടന്നില്ല. ഇന്നത് വലിയ വേദനയായി അവശേഷിക്കുകയാണ്. “മുന്നേ നടന്നവരിൽ “ മൺമറഞ്ഞ ആദ്യകാല പ്രവർത്തകർ എന്ന ഹെഡിങ്ങിലേക്ക് ആദ്യത്തെ ആളായി അല്ലാഹുവിനെ കണ്ടു മുട്ടുവാൻ... ജന്നാത്തുൽ ഫിർദൗസിൽ നമ്മെയുും പ്രതീക്ഷിച്ച് നിറഞ്ഞ പുഞ്ചിരിയാേടെ, സൽകർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നുണ്ടാകും.അല്ലേ? നമുക്കും ആ വഴിയെ സഞ്ചരിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. 

ഹുദാ ബിൻത് ഇബ്രാഹിം 

പ്രസിഡൻ്റ്, ഇസ്ലാമി വനിതാ വിഭാഗം തൃശ്ശൂർ.