The paths of glory lead but to the grave...'

പാടൂർ അമ്മായി

പാടൂർ അമ്മായി 

തസ്‌നിം വി.എസ് 


"പാടൂർ അമ്മായി" കുട്ടിക്കാലം മുതലെ അങ്ങനെ ആണ് വിളിക്കാറ്. സംസാരത്തിൽ ഉടനീളം പാടൂരിനെ കുറിച്ച് വാചാലയാകുന്നത് കൊണ്ടാകാം അങ്ങനെ വിളിക്കാൻ പ്രേരണ ആയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മായി എന്ന ആത്മവിശ്വസിയും ധീരയുമായ ഉമ്മയാണ് എനിക്ക് എപ്പോഴും പ്രചോദനം. എന്തെങ്കിലും വൈകല്യമുള്ള കുട്ടികളെ അല്ലാഹു നൽകുന്നത് അത്രക്കും ആ കുട്ടികളെ പരിപാലിക്കാൻ പ്രാപ്തരാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള മാതാപിതാക്കൾക്കാണ്. അതായിരുന്നു അമ്മായി. ചെറുപ്പം മുതലേ ഉള്ള അമ്മായിയുടെ ആത്മവിശ്വാസം ജീവിതത്തിൽ ഉടനീളം മിക്കിയുടെ തണലായി പ്രതിഫലിച്ചിരുന്നു. അമ്മായിയുമായിട്ടുള്ള അവസാന കൂടിക്കാ ഴ്ചയിലും ചിരിച്ചു കൊണ്ട് വാചാ ലയായത് ആശുപത്രി വീൽചെയറിൻ്റെ പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യണം എന്നറിയാതെ ഓടി നടന്ന മിക്കിയെ കുറിച്ചാണ്.അതേ മിക്കിക്ക് എപ്പോഴും അവൻ്റെ തണലായി കൂടെ കൊണ്ട് നടന്ന ഉമ്മയായിരുന്നു എല്ലാം. അമ്മായിയുടെ വിയോഗം തരണം ചെയ്യാൻ അല്ലാഹു മിക്കിക്ക് കരുത്ത് നൽകട്ടെ. ആമീൻ. ഉപ്പ തൃപ്രയാർ വരുമ്പോഴൊക്കെ അമ്മായി കാണാൻ വരിക പതിവായിരുന്നു. ഉപ്പയേക്കാൾ ആരോഗ്യപരമായി തളർന്നിരുന്ന സമയത്തും ഉപ്പാ നെയും കൊണ്ട് മോൾ ഇങ്ങോട്ട് വരണ്ട അമ്മായി വന്ന് കണ്ടോളം എന്നാണ് പറയാറ്. അമ്മായിയുടെ മരണശേഷം ആണ് അമ്മായി പാടൂർകാർക്ക് ഇത്ര പ്രിയങ്കരി 

ആയിരുന്നു എന്ന് മനസ്സിലായത്. ഹഫ്സത്ത യുടെ പേനയുടെ തുമ്പിലായിരുന്നു ഞങ്ങളുടെ ജീവിതം എന്ന് പറഞ്ഞ എത്രയോ പേർ. അമ്മായിയുടെ ക്ലാസ്സ് കളേയും അമ്മായി പഠിപ്പിച്ച ദിക്കർ, ദുആകൾ ഇന്നും നിലനിർത്തി പോരുന്നു , അമ്മായി ക്ലാസിനു വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ല എന്ന് അനുസ്മരണത്തിൽ വാചാലയായ എത്രയോ പേർ അതേ അമ്മായിയുടെ അറിവുകൾ ഒരുപാട് പേർക്ക് അമ്മായി പകർന്നു കൊടുത്തിട്ടുണ്ട്. അതിനുള്ള തക്കതായ പ്രതിഫലം അമ്മാ യിക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ.പാടൂർ 

കാർക്ക് പ്രിയങ്കരിയായി ഒരിക്കലും മരിക്കാത്ത ഓർമ്മകളായി "പാടൂർ  അമ്മായി "എന്നും എല്ലാവരുടെയും മനസ്സിൽ നിലനിൽക്കട്ടെ. ആമീൻ.പാടൂർ അമ്മായി 


"പാടൂർ അമ്മായി" കുട്ടിക്കാലം മുതലെ അങ്ങനെ ആണ് വിളിക്കാറ്. സംസാരത്തിൽ ഉടനീളം പാടൂരിനെ കുറിച്ച് വാചാലയാകുന്നത് കൊണ്ടാകാം അങ്ങനെ വിളിക്കാൻ പ്രേരണ ആയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മായി എന്ന ആത്മവിശ്വസിയും ധീരയുമായ ഉമ്മയാണ് എനിക്ക് എപ്പോഴും പ്രചോദനം. എന്തെങ്കിലും വൈകല്യമുള്ള കുട്ടികളെ അല്ലാഹു നൽകുന്നത് അത്രക്കും ആ കുട്ടികളെ പരിപാലിക്കാൻ പ്രാപ്തരാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള മാതാപിതാക്കൾക്കാണ്. അതായിരുന്നു അമ്മായി. ചെറുപ്പം മുതലേ ഉള്ള അമ്മായിയുടെ ആത്മവിശ്വാസം ജീവിതത്തിൽ ഉടനീളം മിക്കിയുടെ തണലായി പ്രതിഫലിച്ചിരുന്നു. അമ്മായിയുമായിട്ടുള്ള അവസാന കൂടിക്കാ ഴ്ചയിലും ചിരിച്ചു കൊണ്ട് വാചാ ലയായത് ആശുപത്രി വീൽചെയറിൻ്റെ പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യണം എന്നറിയാതെ ഓടി നടന്ന മിക്കിയെ കുറിച്ചാണ്.അതേ മിക്കിക്ക് എപ്പോഴും അവൻ്റെ തണലായി കൂടെ കൊണ്ട് നടന്ന ഉമ്മയായിരുന്നു എല്ലാം. അമ്മായിയുടെ വിയോഗം തരണം ചെയ്യാൻ അല്ലാഹു മിക്കിക്ക് കരുത്ത് നൽകട്ടെ. ആമീൻ. ഉപ്പ തൃപ്രയാർ വരുമ്പോഴൊക്കെ അമ്മായി കാണാൻ വരിക പതിവായിരുന്നു. ഉപ്പയേക്കാൾ ആരോഗ്യപരമായി തളർന്നിരുന്ന സമയത്തും ഉപ്പാ നെയും കൊണ്ട് മോൾ ഇങ്ങോട്ട് വരണ്ട അമ്മായി വന്ന് കണ്ടോളം എന്നാണ് പറയാറ്. അമ്മായിയുടെ മരണശേഷം ആണ് അമ്മായി പാടൂർകാർക്ക് ഇത്ര പ്രിയങ്കരി 

ആയിരുന്നു എന്ന് മനസ്സിലായത്. ഹഫ്സത്ത യുടെ പേനയുടെ തുമ്പിലായിരുന്നു ഞങ്ങളുടെ ജീവിതം എന്ന് പറഞ്ഞ എത്രയോ പേർ. അമ്മായിയുടെ ക്ലാസ്സ് കളേയും അമ്മായി പഠിപ്പിച്ച ദിക്കർ, ദുആകൾ ഇന്നും നിലനിർത്തി പോരുന്നു , അമ്മായി ക്ലാസിനു വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ല എന്ന് അനുസ്മരണത്തിൽ വാചാലയായ എത്രയോ പേർ അതേ അമ്മായിയുടെ അറിവുകൾ ഒരുപാട് പേർക്ക് അമ്മായി പകർന്നു കൊടുത്തിട്ടുണ്ട്. അതിനുള്ള തക്കതായ പ്രതിഫലം അമ്മാ യിക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ.പാടൂർ 


തസ്‌നിം വി.എസ്