The paths of glory lead but to the grave...'

ചിറകുള്ള മാലാഖയായിരുന്നു.

  ചിറകുള്ള മാലാഖയായിരുന്നു.

ഷരീഫ് ബാബു.

ഹഫ്‌സത്ത, പാടൂർ ഗ്രാമത്തിൽ വന്നത് മുതൽ അവരീ നാട്ടിൽ പറന്നു നടക്കുകയായിരുന്നു. അവിടങ്ങളിലെ പാവപെട്ടവർ പ്രയാസം അനുഭവിക്കുന്നവർ ആരും അറിയാതെ അവർക്ക് മാത്രം അറിയാവുന്നവരുടെ അടുക്കലേക്ക് തന്റെ കൂടെയുള്ളവരെയും വഹിച്ചു അവർ പറന്നു നടന്നിരുന്നു.

ചിലർക്ക് അവർ ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ് പരീക്ഷണങ്ങൾ ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അവരുടെ വിശ്വാസം അവരുടെ നിയോഗം ദൃഡ നിശ്ചയം എല്ലാം ഉറച്ചതായതിനാൽ അവർക്ക് ഒരിക്കലും തന്റെ കർമ്മ മണ്ഡലത്തിൽ നിന്നും പിൻവലിയാൻ അവരെ നിർബന്ധിച്ചില്ല. അതെ, ഏറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ അവരുടെ കൈകളിലൂടെ നടന്നിരിക്കുന്നു.

ഇനി കാലങ്ങളോളം ഹഫ്‌സത്തയെ നമുക്ക് ഓർക്കാം മറക്കാതെ, അതുപോലെ ഒരാൾ ആ നാട്ടിൽ വരുന്നത് വരെ.അപ്പോഴും നമ്മുടെയിടയിൽ നിന്നും കൊഴിഞ്ഞു പോകുന്ന ഓരോ കുറവുകളും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാതെ ഒഴിഞ്ഞു മാറുന്ന ഈ  സമയത്ത്.

കുടുംബത്തിനും ഗ്രാമത്തിനും നഷ്ടമായത് ഒരു ചിറകുള്ള മാലാഖയെ യായിരുന്നു.  ചെറിയ ഒരു വീഴ്ച്ചയെ തുടർന്നു കുറച്ചു നാൾ അവർ പ്രയാസത്തിലായിരുന്നെങ്കിലും അവസാന സമയം വരെ പരിചരിച്ച അവരുടെ ജീവിത പങ്കാളി കേലാണ്ടത്ത് അബ്‌ദുറഹിമാൻക്കയെ സ്നേഹാദരങ്ങളോടെയല്ലാതെ ഓർക്കാനാവില്ല. മൂന്നു മക്കളുടെ സ്നേഹവായ്‌പ്പുള്ള ഉമ്മയായി... ബന്ധുക്കൾക്ക് പ്രിയപ്പെട്ട ബന്ധുവായി.. നല്ല നാട്ടുകാരിയായി ആത്മ സുഹൃത്തായി ജീവിച്ച ഹഫ്‌സത്ത....സ്വസ്ഥതയില്ലാതെ ഒരു ചോദ്യം ബാക്കിയാക്കുന്നു... നല്ലവരും നീതിമാന്മാരും എന്തിന് ഈ വിധം കഷ്ട്ടപ്പെട്ടു പോകുന്നു......?

അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ. അവരുടെ മഗ്ഫിറത്തിന്നായി ദുആ ചെയ്യാം.

ദീപ്‌തമായ ഓർമ്മകൾക്ക് മുന്നിൽ പ്രാർഥനയോടെ.

ഷരീഫ് ബാബു.