The paths of glory lead but to the grave...'

നന്മയിലേക്ക് നിമിത്തമായ ഇത്ത

 നന്മയിലേക്ക് നിമിത്തമായ ഇത്ത

സുല്‍‌ഫത്ത് അബ്‌ദുസ്സലാം

ഏകദേശം 17 വർഷത്തെ പരിചയം ഉണ്ട് ഇത്തയും ആയിട്ട്.വീട് വെച്ച് താമസിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഇത്ത ഒരു ജി.ഐ.ഒ.കുട്ടിയും ആയിട്ട് ഈ വീട്ടിലേക്ക് വരുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഒറ്റ കാണലിൽ തന്നെ ആരെയും ഇഷ്ടപ്പെടുവാനുള്ള കഴിവ് അള്ളാഹു ഇത്താക്ക് കൊടുത്തിരുന്നു. പ്രബോധകർക്ക് അല്ലാഹു നൽകിയ അനുഗ്രഹം. ജമാഅത്ത് ഇസ്ലാമിയുമായി ഒരു ബന്ധമില്ലായിരുന്നു എനിക്ക് ഇതിലേക്ക് വരുവാനും പ്രവർത്തക ആകാനും നിമിത്തം ആയത് ഇത്താടെ മുഖപ്രസന്നദ്ധതയും വാക്‌‌ചാതുരിയും,സ്നേഹവും, തന്നെ.

പിന്നീട് അങ്ങോട്ട് അതൊരു നല്ല സൗഹൃദ വലയം ആയി. പരിപാടികൾക്കു പങ്കെടുക്കാൻ ഞാൻ പോയി തുടങ്ങി. പിന്നീട് ഇവിടെ ഖുർആൻ ക്ലാസ് സംഘടിപ്പിച്ചു. സുബൈ ദത്തെയും കൂട്ടിനു ഉണ്ടായിരുന്നു.പിന്നെ ഞാനും ഇത്താക്ക് കൂട്ടുപോയി തുടങ്ങി. അങ്ങനെ പാടൂര്‍ക്കാരെ കുറിച്ച് കൂടുതൽ അറിയാനും, പാവങ്ങളെ കുറിച്ച് അറിയാനും, സാധിച്ചു. സക്കാത്ത് പിരിക്കാൻ വലിയ വീടുകളിൽ പോകുന്നതുകൊണ്ട് പണക്കാരെ കുറിച്ച് അറിയാനും സാധിച്ചു. 

ദിനേനെപ്രവർത്തകർക്കപ്പുറം നല്ലൊരു ഉപദേശകയും ജ്യേഷ്ഠത്തിയും കൂടിയായിരുന്നു എനിക്ക്. എപ്പോഴും വിളിച്ചു മെസ്സേജ് ഇട്ടു വിവരങ്ങൾ അറിഞ്ഞിരുന്നു. ഞങ്ങൾ വിളിക്കുമ്പോഴും, കാണുമ്പോഴും, മനസ്സിന് നല്ല ഒരു സമാധാനം ഉണ്ടായിരുന്നു. എന്ത് പ്രയാസം എനിക്കു ഉണ്ടായാലും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യുമായിരുന്നു. എന്നെക്കൊണ്ട് അറിയുന്ന പോലെ ഞാനും ഇത്താനെ സമാധാനിപ്പിക്കും. അസുഖങ്ങൾ കൊണ്ടാണ്  പടച്ചവൻ പരീക്ഷിച്ചത്. എല്ലാം പൊറുത്ത് ഈ ലോകത്ത് നിന്ന് കൊണ്ടുപോകാൻ ആയിരിക്കും പടച്ചവൻ പ്രയാസങ്ങൾ കൊടുത്തിരുന്നത്.ഇത് സംസാരത്തിൽ ഉപദേശത്തിൽ എപ്പോഴും കടന്നുവരുന്ന ഒന്നായിരുന്നു. 

ഫലസ്തീനിലെ മക്കൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി, ഇത്ത എപ്പോഴും കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മനസ്സിനെ വല്ലാതെ അസ്വസ്ഥത പെടുത്തിരുന്ന ഒന്നായിരുന്നു ഗസയിലെ കൂട്ടക്കുരുതി. 

ഞങ്ങൾ ഉംറക്ക് പോയപ്പോൾ ഇത്തായുടെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല ദുആ ചെയ്യാൻ പറഞ്ഞത്. നിങ്ങൾ ഗസ്സക്ക് വേണ്ടി നന്നായി ദുആ ചെയ്യണം എന്നാണ് പറഞ്ഞത്.

നല്ല ഉപദേശങ്ങളും, ദുആകളും,സ്നേഹവും,ഖുർആൻ പഠിക്കാനുള്ള അവസരങ്ങളും, തന്ന് ഇത്ത ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയി. ഇത്തയുടെ ഓർമ്മകൾ ഞങ്ങളിലും, ഞങ്ങളുടെ മക്കളിലും, എന്നും ഉണ്ടാവും. നാളെ പടച്ചവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടുവാനും, സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാനും, പടച്ചവൻ തൗഫീഖ് ചെയ്യുമാറാകട്ടെ. ഞങ്ങളുടെ ഹഫ്‌സത്ത സ്വർഗ്ഗത്തിൽ ഗസ്സയിലെ മക്കൾക്കൊപ്പം ഇരുന്ന് സന്തോഷിക്കുമാറാകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.

സുല്‍‌ഫത്ത് അബ്‌ദുസ്സലാം